അച്ഛനമ്മമാർ
മരണത്തിൽനിന്നു വേർതിരിക്കും
വന്മതിലുകൾ, അതിൽ
ഒന്നു നഷ്ടപ്പെടുമ്പോൾ
നാമറിയുന്നു
മരണത്തിന്റെ പാതിമുഖം
അടുത്തതും പോകുമ്പോൾ
നാം കാണുന്നു
മരണത്തെ മുഖാമുഖം
സ്വാഗതം ചൊല്ലി
കാത്തിരിപ്പായി പിന്നെ...
അച്ഛനമ്മമാർ
മരണത്തിൽനിന്നു വേർതിരിക്കും
വന്മതിലുകൾ, അതിൽ
ഒന്നു നഷ്ടപ്പെടുമ്പോൾ
നാമറിയുന്നു
മരണത്തിന്റെ പാതിമുഖം
അടുത്തതും പോകുമ്പോൾ
നാം കാണുന്നു
മരണത്തെ മുഖാമുഖം
സ്വാഗതം ചൊല്ലി
കാത്തിരിപ്പായി പിന്നെ...
പുഴുത്തതെറിയുടെ ഭാണ്ഡം മാത്രം
കൂടെക്കൂടിയ നാൾ മുതൽക്കേ
അസഭ്യവർഷപ്പേമാരിക്കൊപ്പം
കള്ളിന്റെ ചീഞ്ഞു കുഴഞ്ഞ നാറ്റം
ഞാനിരുന്നു വാണരുളീടേണം
നീ പാറമടയിൽ കല്ലടിയ്ക്ക്
എനിക്കു ചൂടത്തിരിക്ക വയ്യ
എസി ടിക്കറ്റ് ട്രെയിനെടുക്ക്
പിള്ളേർക്കു രോഗങ്ങള് വന്നുമാറും
മരുന്നു വാങ്ങിക്കലോ എന്റെ ജോലി?
നീതന്ന കാശിനു കോഴി വാങ്ങി
കോഴിയില്ലാതെനിക്കിറങ്ങില്ലെടീ
പരിപ്പു കൂട്ടിച്ചോറുണ്ണുവാൻ
നിന്റപ്പനോടു പറഞ്ഞിടാം ഞാൻ
നിന്റമ്മേടെ നക്കാപ്പിച്ചക്കാശ്
ഞാനെങ്ങും ചോദിക്കാൻ വന്നില്ലെടീ
മക്കൾക്ക് സ്നേഹം നൽകീടാനോ
നിന്റെ മക്കൾക്കെന്തു ഗുണമിരിപ്പൂ?
ക്വാളിറ്റിയുള്ളോരു മക്കളെപെറ്റിട്
എന്നിട്ടു പറയെടീ സ്നേഹം നൽകാൻ
ക്വാളിറ്റിയില്ലാത്ത ബീജം വഹിച്ച
തെറ്റിനുദരത്തേയും ശപിക്കുന്നമ്മ
പണ്ടാറക്കെട്ട് തലയിൽച്ചുമന്നു
കഴുത്തൊടിഞ്ഞിട്ടും ശപിച്ചിടാതെ
കൈപ്പടങ്ങൾ ചേർത്തു വച്ചു നമ്മൾ,
ഒരേ വലിപ്പം എന്നു കണ്ടൂറിച്ചിരിച്ചു.
കണ്ണൂകളിൽ നോക്കിയലിഞ്ഞിരുന്നു
ഒരേ ആഴം എന്നു കണ്ടന്തം വിട്ടു.
ഹൃദയങ്ങളിലെ നീളൻ മുറിവുകളിലൂടെ
പരസ്പരം നൂണുകടന്നു നമ്മൾ,
പരിക്കും വേദനയും അളന്നു നോക്കി,
തൂക്കം ഒന്നെന്നു കണ്ടു പൊട്ടിച്ചിരിച്ചു.
വളർത്തിയെടുത്തു,
മുഴുപ്പിച്ചുകാട്ടി,
ഇരട്ടിവിലയിട്ടു,
ആദായവിൽപ്പനയ്ക്കു വച്ച്
നല്ല വിലയ്ക്കു വിറ്റ്
ലാഭം പോക്കറ്റിൽ തിരുകൽ...
ഇടതുകൈ ആന്വൽ റിപ്പോർട്ടിലെ
പ്രൊജെക്ടിനു ഡാറ്റ തിരയുമ്പോൾ
വലതുകൈ എന്നും കവിതയെഴുതുന്നു
എന്തൊരു ദുഃസ്വഭാവം
കണ്ണാ, നിന്റെ കൈവിരൽത്തുമ്പിൽ
ഞാനീ ലോകം കാണും
എന്റെ പ്രേമം നിന്നിൽ പടരുമ്പോൾ
ഈ നിമിഷങ്ങൾ
മറുജന്മത്തിലേക്കു
മരണത്തിനൊപ്പം പകരട്ടെ
എന്റെയീ തുളുമ്പുന്ന പ്രണയവും
വിതുമ്പുന്ന ചുണ്ടുകളും
നിന്റെ ചഷകങ്ങളിൽ
നീയെന്നോ പകരം വച്ചു
അതിന്റെ വീര്യത്തിൽ
കൈക്കുഞ്ഞായി നീയെന്നിൽ പിറന്നു
കറങ്ങാത്ത പങ്കകളെല്ലാം
ഒന്നിച്ചു കറങ്ങൂമ്പോൾ
എനിക്കു ഭയമാകുന്നു
ഹ്രുദയത്തിലൊരു നാളം
കെടുത്തിയിട്ടും കെടാതെ
ദഹിപ്പിച്ചു ചാരം പറത്തുന്നു
ഹ്രുദയഭാരം
ഉരുകാതെ തിളയ്ക്കുന്ന
ഉരുക്കുണ്ട പോലെ-
ഇറ്റുന്ന വഴികളിൽ
വേദനയുടെ പർവ്വതങ്ങൾ
നീറുന്ന ജലത്തിന്റെ ഭാരം പേറി
കൈ കാലുകൾ പഴന്തുണിയാകുന്നു
വലിക്കുന്തോറും ചുരുങ്ങുന്നൊരു
റബ്ബറു പോലെയീ ഹ്രുദയവും
തെളിക്കും തോറൂം ചിതറുന്ന
കാലിക്കൂട്ടമായി ഈ മനസ്സും
ഓർക്കാത്ത നേരത്തെ
വണ്ടിയുടെ അലാറം പോലെയുള്ള
ഈ ജീവിതം കണ്ടു നടുങ്ങുമ്പോൾ
എന്നിലെ പ്രകമ്പനങ്ങളെ
ആഗിരണം ചെയ്യുന്ന നീ
ദൂരേക്കു പോകുന്നു
ഇന്ദ്രപ്രസ്ഥത്തിലെ ക്രുഷ്ണനീതികളിൽ
എന്നെ തനിച്ചാക്കി
നീ ദൂരേക്കു പോകുന്നു
പ്രിയസഖീ
എനിക്കു ഭയമാകുന്നു